International
ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിൽ എത്തിച്ചു. അമേരിക്കൻ ലഹരിവിരുദ്ധ സേനയുടെ താവളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും.
ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കും. അതേസമയം അമേരിക്കൻ അധിനിവേശത്തിൽ കരുതലോടെയാണ് ലോകരാജ്യങ്ങളുടെ പ്രതികരണം.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്തയായി ഏതാണ്ട് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ആഹ്ലാദത്തോടെ വാർത്ത സ്വീകരിച്ചപ്പോൾ ഡാളസ് നഗരത്തിന്റെ സ്വന്തം ദിനപത്രമായ മോർണിംഗ് ന്യൂസ് നാലാം പേജിൽ താഴെ ഒരു കോളത്തിൽ ആറ് ഇഞ്ച് നീളത്തിൽ മാത്രമാണ് വാർത്ത നൽകിയത്.
ഇത് നടുക്കത്തോടെയാണ് മംദാനിയുടെ ആരാധകരും പത്രം പിന്താങ്ങുന്ന ഒരു ന്യൂനപക്ഷ സമുദായവും കണ്ടത്. ഈ പത്രത്തിന്റെ സ്ഥിരം വായനക്കാർ പ്രതീക്ഷിച്ചതു സാധാരണ ചെയ്യാറുള്ളത് പോലെ ഈ വാർത്ത വലിയ ചിത്രങ്ങളോടെ ആദ്യ പേജിൽ മുകളിൽ തന്നെ പ്രസിദ്ധീകരിക്കും എന്നാണ്.
വായനക്കാർ അമ്പരപ്പോടെ ഈ പത്രത്തിന്റെ കവറേജ് അന്യോന്യം ചർച്ച ചെയ്യുകയാണ്. ഡെമോക്രറ്റിക് പാർട്ടിയുടെ പുരോഗമന വിഭാഗത്തിന്റെ വിജയമായി ഈ വിജയം പത്രം വിശേഷിപ്പിച്ചു. അയഥാർഥമായ പ്രചാരണ വാഗ്ദാനങ്ങളാണ് പ്രചാരണ വിഭാഗം നൽകിയത് എന്ന് ചിലർ വിശേഷിപ്പിച്ചു എന്നും പത്രം പറഞ്ഞു.
ഈ വിജയത്തോടെ ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം. സൗത്ത് ഏഷ്യൻ പാരമ്പര്യത്തിന്റെ ആദ്യ വ്യകതി, ആഫ്രിക്കയിൽ ജനിച്ച ആദ്യ വ്യക്തി, ഒരു നൂറ്റാണ്ടിനു ശേഷം മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നിങ്ങനെ ധാരാളം വിശേഷണങ്ങൾക്കു മംദാനി യോഗ്യനായി.